Sunday, October 23, 2011

വെസ്റ്റ് ഹില്‍ സ്ക്വയറില്‍ ഒരു സമര കാലത്ത് . . . നിര്‍മല്‍ മാധവ ചരിതം - 2


                   ഒരു സമരം, അത് ചരിത്രമാകുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ കരുത്തിലും അത് നേടിയെടുക്കുന്ന ബഹുജന പിന്തുണയിലും അതോടൊപ്പം അതിന്റെ അന്തിമ വിജയത്തിനെയും കണക്കിലെടുക്കുമ്പോള്‍ ആണ്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സംഭവിച്ചതും അതായിരുന്നു. കോഴിക്കോട് ഗവന്മെന്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ നിയമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ, കേരളത്തിലെ യുവത്വവും വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കം പൊരുതിയപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ചരിത്രം അവിടെ കുറിക്കപ്പെട്ടു. നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. 

              ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു  വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട്  രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന്‍ ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ്  യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍.  അത് കാണാന്‍ ഒറ്റ പോലീസുകാരന്‍ പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത  അച്ചടക്കതിന്റെയ്ജം തെളിവാണ്. 
                                   രാവെന്നോ പകലെന്നോ നോക്കാതെ, മഞ്ഞെന്നോ മഴയെന്നോ നോക്കാതെ, കൊടും ചൂടിനെ വെല്ലുന്ന സമരാഗ്നി നെഞ്ചില്‍ സൂക്ഷിച്ചു കൊണ്ട് വെസ്റ്റ് ഹില്ലിലെ സമരപന്തലില്‍ സമര സഖാക്കള്‍ക്കൊപ്പം കഴിഞ്ഞ അറുപതു മണിക്കൂറുകള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയാണ്. മൂന്നു ദിവസങ്ങളായി  ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ബാബാ രാംദേവിന്റെ  പഞ്ച നക്ഷത്ര സമരമായിരുന്നില്ല അത്. നടു റോഡില്‍ ടാര്‍ പായ വിരിച്ച  നിലത്ത് ഒരു മനസ്സോടെ ഒരേ ലക്ഷ്യത്തോടെ . . .
"പിള്ളേ നിന്നുടെ തോക്കിനു മുന്നില്‍ തോറ്റു മടങ്ങാന്‍ തയ്യാറല്ല " എന്നാ പ്രക്യാപനത്തോടെ . . . 

പോരാട്ട ഭൂവില്‍ നമ്മള്‍ ഒന്നിച്ചാണ് എന്നുറപ്പിച്ചു കൊണ്ട് DYFI സഖാക്കള്‍ സമരപന്തലിലേക്ക് ഒഴുകി. . . 

ഇന്നലെകളുടെ പോരാട്ടത്തിന്റെ കനല്‍ വഴികള്‍ താണ്ടിയെത്തിയവര്‍ യുവതയുടെ സമരത്തിന്‌ താങ്ങും തണലുമായി . . . 

വര്‍ഗ ബോധത്തെക്കാള്‍ വലുതൊന്നില്ല എന്ന തിരിച്ചറിവായി, സമര പന്തലിലേക്ക് ഒന്നിന് പുറകെ ഒന്നായി ഐക്യധാര്‍ട്യ പ്രകടനങ്ങള്‍ ഒഴുകിയെത്തി . . . 

 അങ്ങനെ  സമരം ചരിത്രമായി . . . 
നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. ....

                        ഈ സമരവുമായി ബന്ധപ്പെട്ടു വലിയതോതിലുള്ള പ്രചാരങ്ങങ്ങള്‍ ആണ് SFI എന്ന സംഘടനക്ക് നേരെ ഉയര്‍ന്നത്. കേവലം വ്യക്തി വിരോധം തീര്‍ക്കാനാണ് SFI ശ്രമിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനു എതിരായിരുന്നു സമരം. അതൊരിക്കലും നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് എതിരായിരുന്നില്ല. അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ആണ്. നൂറു ശതമാനവും ന്യായമായ ഒരു ആവശ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തെ വില കുറച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. നിര്‍മലിനു മാത്രമല്ല അര്‍ഹതയുള്ള ഏതൊരാള്‍ക്കും മെറിറ്റ്‌ അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു SFI എതിരല്ല. നിര്‍മലിനു തന്നെ യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിലും പ്രവേശനം  നല്‍കി പഠനം തുടരുന്നതിനെ SFI സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.

                          ഇവിടെ ഈ വിഷയത്തില്‍ നടന്നിരിക്കുന്നത് വ്യക്തമായ നിയമ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ വേണ്ടപ്പെട്ടവന്‍ എന്നൊരോറ്റ കാരണത്താല്‍ തീര്‍ത്തും അനര്‍ഹമായ ഒരു പാട് പരിഗണനകള്‍ നിര്‍മലിനു ലഭിച്ചു. 
രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാം എന്ന അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

                        താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞ് നിര്‍മല്‍ പരാതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് അച്ചുതാനന്തനാണ്. ഒരു പരാതി ലഭിച്ചാല്‍ ഏതൊരു മുഖ്യമന്ത്രിയും ചെയ്യുന്ന പോലെ അത്  ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിനായി കൈമാറുക എന്നതേ വിഎസ്സും ചെയ്തുള്ളൂ. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന പലരും പറഞ്ഞ് നടക്കും പോലെ മാനുഷിക പരിഗണന എന്ന വാക്ക് പോലും വി എസ് നല്‍കിയ കത്തില്‍ ഇല്ല. 

                        കേരളത്തില്‍ ഭരണ മാറ്റം കഴിഞ്ഞ ശേഷമാണ് യൂണിവേര്‍സിറ്റി അധികൃതര്‍ നിര്‍മലിനു വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത്. അത് പ്രകാരം വൈസ് ചാന്‍സിലറും ഹയര്‍ എജുകേഷനാല്‍ ഡയറക്ടര്‍ഉം  നിര്‍മലിനു അനുകൂലമായി നിലപാട് എടുക്കുകയും 4/7/11 നു നിര്‍മലിനു GEC യില്‍ പ്രവേശനം നല്‍കാനും പരീക്ഷകള്‍ നടത്തിക്കൊടുക്കാനും ഒക്കെ പറഞ്ഞ് കൊണ്ടുള്ള വിചിത്രമായ ഉത്തരവ് അസിസ്റ്റന്റ്‌ രേജിസ്ട്രാര്‍ പുറപ്പെടുവിപ്പികുകയും ചെയ്തത്. 


                 ഇവിടെ ആരും സമ്മതിക്കുന്ന വസ്തുത എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിധ മാനദണ്ടങ്ങളും ലംഘിക്കപ്പെട്ടു എന്നതാണ്. ഒരു ശതമാനത്തിനും അര ശതമാനത്തിനും ഇയര്‍ ഔട്ട്‌ ആയിപോകുന്ന എത്രയോ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉണ്ട് കാലിക്കറ്റ്‌ യൂണിവേര്‍സിറ്റിയില്‍. അവരോട് കാണിക്കാത്ത മാനുഷിക പരിഗണന നിര്‍മലിനു കിട്ടിയെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തു വരിക തന്നെ വേണം. 

                മുഖ്യമന്ത്രിയും PT തോമസ്‌ MP യും വൈസ് ചാന്‍സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ്‌ രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം. 

                      സമരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് സര്‍വ കക്ഷിയോഗങ്ങള്‍ നടക്കുകയും ഒരു അന്വേഷണ കമ്മീഷന്‍നെ നിയോഗിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതില്‍ നിന്നും മാറി തനിക്ക് തോന്നിയ പോലത്തെ ഒരു കമ്മിറ്റി ആണ് കളക്ടര്‍ ഉണ്ടാക്കിയത്. SFI അടക്കമുള്ളവര്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടവരെ തന്നെ കമ്മിറ്റിയില്‍ തിരുകികയറ്റി. ഒരു ഉത്തരവ് പരിശോധിക്കുന്ന കമ്മിറ്റിയില്‍ ആ  ഉത്തരവിട്ടവരും അതില്‍ ഒപ്പ് വച്ചവരും അത് നടപ്പാക്കിയവരും അതിന്റെ ഫോട്ടോസ്ടാറ്റ് എടുക്കാന്‍ പോയ പ്യൂണ്‍ വരെ അംഗങ്ങള്‍ ആകുന്ന സ്ഥിതിയായി !!!   കളക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റികള്‍ വാളകത്തെ അധ്യാപകനെ നാണിപ്പിക്കും വിധം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ തന്നെ കാരണം. PT തോമസ്‌ MP അടക്കം കമ്മിറ്റി അംഗങ്ങളെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട്‌ തിരുത്തി എഴുതിച്ചു എന്ന് പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വെറും ചട്ടുകമായി കളക്ടര്‍ മാറിയതോടെ അന്വേഷണ പരിപാടി പ്രഹസനമായി..  

                         ഒരു തെറ്റ്, അത് തെറ്റാണെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ മുഖ്യന്‍ വീണ്ടു വീണ്ടും ആ തെറ്റിനെ ന്യായീകരിക്കാനും അതിന്റെ ഭാഗമായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തത് കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൂടി അറിയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധരിപ്പിചിരിക്കാം എന്ന് പറഞ്ഞത് UDF കണ്‍വീനര്‍ PP തങ്കച്ചന്‍ ആണ്. കൂടെയുള്ളവര്‍ക്ക് തന്നെ എതിരഭിപ്രായം ഉണ്ടെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. പിന്നെ ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഇതൊക്കെ ചെയ്യുന്നത്?  ആരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഭയപ്പെടുന്നത് ?കള്ളന്മാരുടെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു. അത് ആര്‍ക്കു വേണ്ടിയാണ്? 

.                        ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ അഭിമാനമായ പൊതു മേഖല പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താന്‍. കേവലം ഒരു നിര്‍മല്‍ മാധവിനെ മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇന്നൊരു നിര്‍മല്‍ മാധാവിനു നേരെ കണ്ണടച്ചാല്‍ നാളെ നൂറു നിര്‍മല്‍ മാധവുമാര്‍ ഉണ്ടാകും.  മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട പൊതു മേഖല സ്ഥാപനങ്ങളുടെ മെറിറ്റ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമ്മളോട് കണക്ക്  ചോദിക്കും. . .

ലാസ്റ്റ് എഡിഷന്‍:  കഴിഞ്ഞ പോസ്റ്റില്‍ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം തന്നെ ആണെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ പറഞ്ഞതല്ല.  SFI യുടെ മഹാ പീഡനം  ഏറ്റു വാങ്ങിയ പാവം പുണ്യാളനാക്കി മനോരമ വരച്ച ചിത്രത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞ് വച്ചത്.  ഈ ഒരു സംഭവം ഉയര്‍ത്തിക്കാട്ടി SFI എന്ന സംഘടനയെ മൃഗീയമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ അത്രയെങ്കിലും പറയണ്ടേ? 
അനോണികളോട്  :  തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട്  അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്‍റെ പൂഞാറ്റിലെ ശിഷ്യന്മാര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ ആകില്ല . . .

Sunday, October 16, 2011

നിര്‍മല്‍ മാധവ ചരിതം : ഒറ്റ തന്തക്ക് പിറന്ന ബെര്‍ളിമാര്‍ വായിച്ചറിയുവാന്‍ . .

           
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ SFI സമരത്തിന്‌ നേരെ അസിസ്റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സമയമാണിത്. GEC ലെ നിയമ വിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ അവിടത്തെ വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച സമരം അതിനാല്‍ വലിയ ചര്‍ച്ച ആകുകയും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇച്ചാശക്തിക്ക് മുന്നില്‍ ഭരണകൂടം തലകുനിക്കെണ്ടിയും വന്നു. വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്നു.     
  
                   ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ വേണ്ടി ഒരു വെടിയുണ്ടയെ ന്യായീകരിക്കുന്ന ആളുകളോട് ചില വസ്തുതകള്‍ പറയാതെ വയ്യ. രാഷ്ട്രീയ തിമിരം കാരണം കണ്ട വെടി വീരന്മാരെയൊക്കെ താങ്ങാന്‍ നാണമില്ലേ സുഹൃത്തുക്കളെ? ജനാധിപത്യ രാജ്യത്തെ ഏതു നിയമമാണ് ഇങ്ങനെ ഒരു തോന്നിവാസം കാണിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ധൈര്യം നല്‍കുന്നത്? 


ഇവനെന്താ അതിനിത്ര ദെണ്ണം എന്ന് ചോദിക്കരുത്. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പിള്ള കാഞ്ചി വലിച്ചത് എന്റെ കൂടി നെഞ്ചിനു നേരെയാണ്. ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ.  അത് കൊണ്ട് എനിക്കിത്തിരി ദെണ്ണം ഉണ്ടെന്നു കൂട്ടിക്കോ. 


ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗ്ഗില്‍ കണ്ട വാക്കുകള്‍ ആണ് താഴെ . . .


            " "നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം." "

        
                     പ്രിയപ്പെട്ട ബെര്‍ലിച്ചായാ,    ബൂലോകത്തെ ബയങ്കര സംബവം ആയ താങ്കള്‍ SFI നടത്തിയ വെസ്റ്റ് ഹില്‍ സമരത്തെ കുറിച്ചെഴുതിയ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ കോള്‍മയിര് കൊണ്ടു. ഞാന്‍ മാത്രമല്ല, ഒറ്റ തന്തക്ക് പിറന്ന സകല SFIകാരും അത് കൊണ്ടു കാണും എന്നുറപ്പ്.  രാധാകൃഷ്ണപ്പിള്ള തോക്ക് ജാമാകുന്നത് വരെ നാല് റൌണ്ട് വെടിയുണ്ടകള്‍ SFI കാര്‍ക്ക് നേരെ ഉതിര്‍ത്തപ്പോള്‍ അതുപോലത്തെ കുറെ പോസ്റ്റുകള്‍ താങ്കളും ഉതിര്‍ത്തു. പിള്ള പറഞ്ഞത് പോലെ ആകാശത്തെക്കല്ല, അവന്മാരുടെ നെഞ്ഞത്തേക്ക് തന്നെ. (പിന്നെന്തേ ബ്ലോഗ്‌ ജാമായിപോയോ? )
                     താങ്കളുടെ ഉയര്‍ന്ന പൌരബോധത്തെയും അതിലും ഉയര്‍ന്ന നിഷ്പക്ഷതയെയും ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഇക്കാര്യത്തില്‍ താങ്കളുടെ അന്നദാധാവായ മാത്തുക്കുട്ടിച്ചായന്റെ മഞ്ഞ പത്രത്തിന്റെ അതേ പാതയാണ് താങ്കളും പിന്‍ തുടരുന്നത് എന്ന് അഭിനന്ദനീയം തന്നെ. 
നമുക്ക് കാര്യത്തിലേക്ക് വരാം. 
ഒരു പാട് തെറ്റിധരിപ്പിക്കപ്പെടുകയും വളച്ചോടിക്കപ്പെടുകയും ചെയ്ത ഒരു പ്രശ്നമാണിത്. അതിന്റെ മേലാണ് ഒരു ഞായറാഴ്ച പതിപ്പ് ഉഴിഞ്ഞു വച്ചുകൊണ്ട് മനോരമ പത്രം നിര്‍മല്‍ മാധവന്റെ കഥന കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. മനോരമയുടെ തറ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരു പൈങ്കിളി കഥ. നിര്‍മല്‍ മാധവ് എന്ന കൊല്ലംകാരന്‍ വിദ്യാര്‍ഥിയെ ക്രൂരരായ SFIകാര്‍ പീഡിപ്പിക്കുന്നു എന്നതാണ് കഥയുടെ രത്നചുരുക്കം. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനപുറകെ നടന്നു പീഡിപ്പിക്കാന്‍  ഇത്തിരിപോന്ന ഈ ചെക്കനാര് എന്ന് ചോദിക്കരുത്. മനോരമക്ക് എന്തുമാകാം.  

പ്രധാനമായും രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം വേണ്ടത്. 

1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?

                          നിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം. മാത്തുക്കുട്ടിച്ചായന്റെയും ബെര്‍ലിചായന്റെയും മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്‍. 
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ്‌ എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ്  അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?   
(ട്വന്റി20 എന്ന ചിത്രത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഞാനൊരു പാവം മലഞ്ചരക്ക് വ്യാപാരി, ദേവന്‍. ദേവ രാജന്‍, ദേവ രാജ പ്രതാപ വര്‍മ!!!)

                             അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്‍മലന്‍ +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്‍മലന്‍ അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്‍കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന്‍  കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ്‌ യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു. 

                       മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !! 
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്.  സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം.
അതിന്റെ വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

റാഗിങ്ങ്: തന്നെ കോളേജിലെ വിദ്യാര്‍ഥികളായ ഒന്‍പത്  SFI പ്രവര്‍ത്തകര്‍ അതി ക്രൂരമായി റാഗ് ചെയ്തു എന്ന് നിര്‍മല്‍ പരാതി നല്‍കി. എന്നാല്‍ പരാതി പ്രകാരം റാഗ്ഗിംഗ് നടന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ദിവസത്തിലാണ്. നിര്‍മല്‍ പറയുന്ന 9 പേരില്‍ 7 പേരും അന്നേ ദിവസം മറ്റു ജില്ലകളിലുള്ള തങ്ങളുടെ ബൂത്തുകളില്‍ വോട്ട് ചെയ്തവരാണ്. അതായത് റാഗ് ചെയ്തതായി പറയുന്ന ദിവസം അവര്‍ ആരും മലപ്പുറം ജില്ലയില്‍ പോലും ഇല്ലായിരുന്നു എന്നത് വ്യക്തം. അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആ പരാതി  തള്ളിപ്പോയി. അങ്ങനെ ഏതെങ്കിലും കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നെന്തിനാണ് ഇല്ലാത്ത പരാതി പിന്‍വലിക്കാന്‍ വേണ്ടി SFI കാര്‍ നിര്‍മലിനെ ഭീഷണിപ്പെടുത്തുന്നത്?

ആത്മഹത്യ ശ്രമം: മുകളില്‍ പറഞ്ഞ പോലത്തെ അതി ഭീകരമായ റാഗിങ്ങില്‍ മനം നൊന്ത് നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. വസ്തുത ഇങ്ങനെയാണ്. കോഴിക്കോട് താമസിക്കുന്ന നിര്‍മല്‍ ഒരു ദിവസം തേഞ്ഞിപ്പലത്തെ ഹോസ്റ്റലില്‍  മാസിന്‍ എന്ന സുഹൃത്തിന്റെ റൂമില്‍ എത്തി. മാസിന്‍ കുളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ പുതപ്പും കെട്ടി നിര്‍മല്‍ താഴെ വീണു കിടക്കുന്നു. ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നെ ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും നിര്‍മല്‍ മാസിനോട് ആവശ്യപ്പെട്ടു. അതിനു വേണ്ടി രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയ ശേഷം മാസിന്‍ SFI പീഡനം കാരണം നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അതിഗുരുതരമായ അവസ്ഥയില്‍ ഉള്ള നിര്‍മലിനെ ആശുപത്രിയിലേക്ക് അയച്ചെന്നും മറ്റു കുട്ടികളെ അറിയിക്കാന്‍ ഓടിപ്പോയി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍? തിരൂരങ്ങാടിയിലെക്ക് പോകാന്‍ നിര്‍മലും സുഹൃത്തുക്കളും കൂടി കയറിയ ഓട്ടോറിക്ഷ വഴിക്ക് വച്ച്   ഒരു ബൈക്കില്‍ ഇടിച്ചു, കൂട്ടുകാര്‍ക്ക് രണ്ടു പേര്‍ക്കും നല്ല പരിക്കും പറ്റി, ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിര്‍മല്‍ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്നവരേയും കൊണ്ട് നിര്‍മല്‍ രാമനാട്ടുകര ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പരിക്കേറ്റവരെ അവിടെ എത്തിച്ചു അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ പണി പാളിയെന്ന് നിര്‍മലിനു ബോധ്യമായി. തിരൂരങ്ങാടി ആശുപത്രിയില്‍ എത്തി ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, എന്നെ അഡ്മിറ്റ്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ നിര്‍മലിനെ ആശുപത്രി അധികൃതര്‍ ഓടിച്ചു വിട്ടു എന്നല്ലാതെ എന്ത് പറയാന്‍ !!!! ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ആത്മഹത്യ ശ്രമം. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്ന നിര്‍മലിന്റെ പേരില്‍ തേഞ്ഞിപ്പലം സ്റ്റേഷനില്‍ അത്തരം ഒരു കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും അന്വേഷിക്കാം.  

               നിര്‍മല്‍ നല്‍കിയ പരാതി പ്രകാരം യൂനിവേര്സിടിയിലെ SFI നേതാവ് നിര്‍മലില്‍ നിന്ന് 3500 രൂപ കടം വാങ്ങിയതായി പറയുന്നു. വേറെ കോളേജിലേക്ക് മാറ്റം വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്താണത്രേ പണം വാങ്ങിയത്.  അതായത് കോളേജ് മാറണം എന്ന ആഗ്രഹം നിര്‍മലിനു അന്നേ ഉണ്ടായിരുന്നു. അപ്പൊ SFI പീഡനം മൂലം ആണ് കോളേജ് മാറേണ്ടി വന്നത് എന്ന വാദം എന്തായി? മനോരമക്കാരന്റെ കുരുട്ടു ബുദ്ധിയില്‍ ഉയര്‍ന്ന ഈ കടം വാങ്ങല്‍ കഥ അങ്ങനെ നിര്‍മലിനു  തന്നെ പാരയായി. എന്നാല്‍ വസ്തുത എന്താണ്? നിര്‍മല്‍ പല കൂട്ടുകാര്‍ക്കും പണം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ കഥയും തിരക്കഥയും ഒക്കെക്കൂടി ആയതോടെ ആ പണം കിട്ടാതായി. ഒടുക്കം യൂസിറ്റി കോളേജില്‍ നിന്നും TC വാങ്ങാന്‍ വന്ന നിര്‍മലിന്റെ  അച്ഛനെ പണം കിട്ടാനുള്ളവര്‍ സമീപിക്കുകയും വേറെ വഴിയില്ലാതെ അദ്ദേഹം തേഞ്ഞിപ്പലം ATM ല്‍ നിന്നും പണം പിന്‍വലിച്ചു കടം വീട്ടുകയും ചെയ്തു.  

                    അങ്ങനെ യൂനിവേര്സിടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൂന്നാം സെമെസ്റ്റെറിനു മുന്‍പേ നിര്‍മല്‍ പടിയിറങ്ങി. കോളേജില്‍ ആ വര്‍ഷം അടുത്ത സെമെസ്റ്റെരില്‍ ഇരിക്കാന്‍ ആവശ്യമായ അറ്റെന്റന്‍സ് ശതമാനം ഇല്ലാത്ത ആറു പേരില്‍ ഒരാള്‍ നിര്‍മല്‍ ആയിരുന്നു എന്നത് മറ്റൊരു കാര്യം. അങ്ങനെയാണ് പുന്നപ്രയിലെ CAPE ന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ പ്രവേശനം നേടുന്നത്. ആദ്യം പഠിച്ച മെക്കാനിക്കലിന് പകരം ഇത്തവണ സിവില്‍ എഞ്ചിനീയറിംഗ്!!! അവിടെ പഠിക്കുന്ന സമയത്താണ് താന്‍ അതി ഭീകരമായ അവകാശ നിഷേധനത്തിനു വിധേയനായെന്നും പറഞ്ഞു നിര്‍മല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. മുഖ്യമന്ത്രി പതിവുപോലെ അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അപ്പോളേക്കും ഭരണം മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സാധാരണ ഒച്ചിഴയുന്നത്തിന്റെ പുറകെ ഇഴയുന്ന കാലിക്കറ്റ്‌ യൂനിവേര്സിടി സടകുടഞെണീറ്റു. ബന്ധപ്പെട്ട കടലാസുകള്‍ ഓഫീസില്‍ നിന്ന് ഓഫീസുകളിലേക്ക് പറ പറന്നു.

                   ഒറ്റ ചാന്ദ്രമാസം കൊണ്ട് വൈസ് ചാന്‍സ്ലര്‍, ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ അന്ഗീകരിച്ചുകൊണ്ട് അസിസ്ടന്റ്റ് രേജിസ്ട്രാര്‍ ഉത്തരവായി. എഞ്ചിനീയറിംഗ് എന്ട്രന്സില്‍ 22719 റാങ്കുകാരനായ നിര്‍മല്‍ അങ്ങനെ 1300ല്‍ താഴെ റാങ്ക് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായി.  അതും മൂന്നും നാലും സെമെസ്റെര്‍ പഠിക്കാത്ത ആള്‍ നേരിട്ട് അഞ്ചാം സെമെസ്റ്റെരില്‍!!. വേറൊരു യൂനിവേര്സിടിയില്‍ വേറൊരു കോളേജില്‍ വേറൊരു സെമെസ്റ്റെരില്‍ വേറൊരു ബ്രാഞ്ചില്‍ പഠിച്ചിരുന്ന കാലത്ത് നടന്ന മുഴുവന്‍ ഇന്റെര്‍ണല്‍, എക്സ്റ്റെണല്‍ പരീക്ഷകളും  നിര്‍മലിനു വേണ്ടി മാത്രം നടത്തി കൊടുക്കാനും ഉത്തരവായി. 2009 ബാച്ചിന്റെ നിയമ പ്രകാരം ഇത്തരത്തില്‍ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ നേരം ഇരുട്ടി വെളുക്കും മുന്‍പ് മാനന്തവാടിയിലെക്ക് സ്ഥലം മാറ്റപ്പെട്ടതും കൊപ്രകച്ചവടക്കാരന്റെ മാന്ത്രികവിദ്യ തന്നെ ആയിരിക്കാം!!!

ലാസ്റ്റ് എഡിഷന്‍ : കോഴിക്കോട്ടെ കോളേജിലേക്ക് നിര്‍മലിനെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നത് വ്യക്തം. അതെന്താണ് എന്നറിയണമെങ്കില്‍ കോഴിക്കോട് അമൃത വിദ്യാലയത്തിലെയും തൃക്കരിപ്പൂര്‍ LBS കോളേജിലെയും ഒടുവില്‍ കോഴിക്കോട് GEC യിലെയും വിദ്യാര്‍ഥി രജിസ്റ്റര്‍ പരിശോധിക്കേണ്ടി വരും. ഈ മൂന്നു സ്ഥലത്തും നിര്‍മല്‍ മാധവനൊപ്പം ഒരു വിദ്യാര്‍ഥിനി കൂടി ഉണ്ടായിരുന്നു എന്നത്  അപ്പോള്‍ മനസ്സിലാകും. പേരറിയാത്ത  ഒരു നിര്‍മല്‍ മാധവി !!!!
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പണ്ടേ പൂര്‍വികര്‍ പറഞ്ഞു വച്ചിട്ടുള്ളതിനാല്‍ ഇക്കണ്ട പുകിലുകളുടെ എല്ലാം പുറകിലെ ചേതോവികാരം ഒരു മാധവ-മാധവി ബാന്ധവം ആണെന്നത് തിരിച്ചറിയുമ്പോള്‍ ആരും അമ്പരക്കേണ്ട!!!!

നിര്‍മല്‍ മാധവ് ആരാണെന്നതും എന്താണവന്റെ പ്രശ്നം എന്നതും മനസ്സിലായിക്കാണുമല്ലോ?

അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 
അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) 
Related Posts Plugin for WordPress, Blogger...