Sunday, July 14, 2013

നരേന്ദ്രമോഡിയുടെ പട്ടിത്തീട്ടങ്ങള്‍ !!!!

           
             ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപ്പിയുടെ തിരഞ്ഞെടുപ്പ് മുഖ്യപ്രാന്തുമായ നരേന്ദ്രമോഡി ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മിക്കതും വിവാദമായിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്തര്‍ദേശീയ മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി ഗുജറാത്ത് കലാപത്തിലെ ഇരകളെ കാറിനടിയില്‍ പെട്ട് ചത്ത പട്ടികളോട് ഉപമിച്ച വിവാദം.

താഴെ പറയും വിധമാണ് മേല്‍ പറഞ്ഞ പരാമര്‍ശത്തിന്‍റെ മലയാളം..

ചോദ്യം ഗുജറാത്ത് കലാപത്തില്‍ സംഭവിച്ചതില്‍ നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടോ?

മോഡി:  “ഞാന്‍ പറയാം, ഇന്ത്യയുടെ സുപ്രീം കോടതി നല്ലഒരു കോടതിയായി ആണ് കണക്കാക്കപ്പെടുന്നത്, ആ കോടതി ഒരു അന്വേഷണ കമ്മീഷനെ വച്ചു. ആ റിപ്പോര്‍ട്ട്‌  വന്നു. അതില്‍ എനിയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. പൂര്‍ണ്ണമായും ക്ലീന്‍ ചിറ്റ്. മറ്റൊരു കാര്യം, നമ്മള്‍ ഒരു കാര്‍ ഓടിയ്ക്കുന്നു, നമ്മള്‍ ആണ് ഡ്രൈവര്‍, പിന്നെ വേറൊരാള്‍ വണ്ടി ഓടിയ്ക്കുന്നു നമ്മള്‍ പുറകില്‍ ഇരിയ്ക്കുന്നു, അപ്പൊ ഒരു പട്ടി കാറിനടിയില്‍ പെട്ടാല്‍ നമുക്ക് കുറ്റബോധം തോന്നില്ലേ? അത് പോലെ  തോന്നി..

 പട്ടിയും പൂച്ചയും ഗുജറാത്തില്‍ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത സകലമാന പട്ടിതീട്ടങ്ങളും ഒരുപോലാണെന്നും അല്ലേ അതിന്‍റെ പച്ച മലയാളം?

             പറഞ്ഞത് അങ്ങനെയല്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വളച്ച്ഒടിച്ചതാണെന്നുമുള്ള സ്ഥിരം പല്ലവികളുമായി മോഡിഭക്തരും ഓണ്‍ലൈന്‍ തൊഴിലാളികളും ഇറങ്ങി. എന്നാല്‍ അമ്മാതിരി ക്ലീഷേ പരിപാടിയ്ക്കൊന്നും ഭാവി പ്രധാനമന്ത്രി നിന്നില്ല. പുള്ളി വേഗം ട്വിറ്റെര്‍ എടുത്ത് ഒരു പോസ്റ്റ്‌ അങ്ങിട്ടു, "ഞങ്ങളുടെ ആര്‍ഷഭാരതസംസ്കാരത്തില്‍ എല്ലാ ജീവജാലങ്ങളും ഒരുപോലാണെന്നും അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നും" ഒരു കിടിലന്‍ ട്വീറ്റ്.

            വെറുതെ അങ്ങനെ പറയാനും ഒടുവില്‍ തിരുത്താനും മോഡി അത്ര മണ്ടന്‍ ഒന്നുമല്ല.     താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ മുന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ അജണ്ട  മുന്നോട്ടു വയ്ക്കുകയാണ് മോഡി ചെയ്തത്.  വര്‍ഗീയത , ഹിന്ദുത്വം തുടങ്ങിയ ട്രം കാര്‍ഡുകള്‍ ഇറക്കിക്കളിക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായാണ് മോഡി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് വ്യക്തം. ആര്‍എസ്എസ്സിന്‍റെയും സംഘപരിവാരത്തിന്‍റെയും പിന്തുണ നേടിയെടുക്കാനും ഇത് മോഡിയെ സഹായിക്കും. ചുരുക്കത്തില്‍ ശശികല ടീച്ചര്‍ പറയുംപോലെ ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ മെല്ലെ തഴുകിയുണര്‍ത്തി "ആയിട്ടില്ല മക്കളെ കുറച്ചു കൂടി ഉറങ്ങിക്കോ" എന്ന് പറയുന്ന പരിപാടി. ഒടുക്കം എന്തായി ?   മോഡി പറഞ്ഞതും ഉദ്ദേശിച്ചതും മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. മതേതരവാദികളെയും മാധ്യമങ്ങളെയും നിയമങ്ങളെയും  പറ്റിക്കാനും കഴിഞ്ഞു.

            പ്രത്യേക അന്വേഷണഘത്തിന്‍റെ റിപ്പോര്‍ട്ട്‌ മോഡിയ്ക്ക് നല്‍കിയ ആത്മവിശ്വാസവും അഹങ്കാരവും കുറച്ചൊന്നുമല്ല.  ആ ആത്മവിശ്വാസമാണ് മോഡിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.  ഗുജറാത്ത് കലാപത്തിലും ഇസ്രത് ജഹാന്‍ കൊലപാതക കേസിലും അന്വേഷണ ഏജന്‍സികളെ വിലയ്കെടുക്കാനും ആരോപണങ്ങള്‍ തന്നിലേക്ക് നീളുന്നത് തടയാനും മോഡിയ്ക്ക് സാധിച്ചു.

              ഗുജറാത്ത് കലാപത്തിനു ശേഷം വര്‍ഗീയവാദിയെന്നും നരഭോജിയെന്നുമെല്ലാം ചീത്ത പേര് കേള്‍പ്പിച്ച മോഡി ആ ഇമേജ് മാറ്റിയെടുക്കാന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്. ആ പെടാപാടിന്‍റെ ഭാഗമായി രണ്ടും കല്‍പ്പിച്ച് ഗുജറാത്ത്  വികസിപ്പിക്കാനിറങ്ങി. വികസനവീരന്‍ എന്ന പേര് കേള്‍പ്പിക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ തോല്‍പ്പിക്കുന്ന മാര്‍ക്കറ്റിംഗും!!! അതില്‍ പലതും പൊളിഞ്ഞു പാളീസ് ആകുന്നത് ഇപ്പൊ നിത്യ സംഭവം ആയിരിയ്ക്കുന്നു എന്നത് വേറെ കാര്യം!!! ഇങ്ങനെ നേടിയെടുത്ത വികസനനായക പരിവേഷം കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നു മോഡിയ്ക്കും ബിജെപിയ്ക്കും നന്നായറിയാം. അതിനാലാണ് ഇത്തരം പ്രസ്ഥാവനകളിലൂടെ വര്‍ഗീയത ഇളക്കിവിടാനും അത്തരം വോട്ടു ബാങ്കുകളെ കൈക്കലാക്കാനും മോഡിയും ബിജെപിയും ലക്ഷ്യമിടുന്നത്.

 
                രാജ്യത്ത് ബിജെപ്പി അധികാരത്തില്‍ വരുന്നത് മതതീവ്രവാദത്തിനും വര്‍ഗീയചേരിതിരിവിനും കാരണമാകും എന്ന് തിരിച്ചറിയുന്നവര്‍ പോലും രാജ്യത്തെ പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇനിയും തുടരരുത് എന്നത് നിലനില്‍പ്പിന്‍റെ പ്രശ്നമായി മനസ്സിലാക്കുന്നു. അഴിമതിയില്‍ മുങ്ങികുളിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിയ്ക്കാന്‍ സാധിക്കാത്ത കഴിവുകെട്ട യുപിഎ ഭരണത്തിനെതിരായ ജനരോക്ഷം രാജ്യമെങ്ങും ഉയരുമ്പോള്‍ ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള പ്രതിവിധിയായി മുഖ്യപ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആണ്!!
 കടുത്ത യുപിഎ വിരുദ്ധ ചിന്താഗതിയിലേക്ക് അല്പം വര്‍ഗീയതയും കൂടി കയറ്റി വിട്ടാല്‍ ജയം എളുപ്പമാണ് എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ ഉള്ള ഒറ്റമൂലിയാണ് അവര്‍ക്ക് മോഡി..

ലാസ്റ്റ് എഡിഷന്‍ : മോഡിയുടെ ഭാഷയില്‍ അമേന്‍ സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്"..   ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ അഴിമതി ഭരണത്തിനു മറുപടി വര്‍ഗീയ മുന്നണിയല്ല, നമുക്ക് വേണ്ടത് ജനപക്ഷത്തു നില്ല്ക്കുന്ന അഴിമതി രഹിത മതേതര ഭരണകൂടമാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ ബിജെപി ഇതര മുന്നണി !!!!

6 comments:

  1. "മോഡിയുടെ ഭാഷയില്‍ അമേന്‍ സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്".. ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.".....

    ReplyDelete
  2. ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്....സത്യം ഇത്തരം വിഷ ജന്തുക്കള്‍ രാജ്യ നേതൃത്വത്തിലേക്ക് വരിക എന്നതിലും വലിയ ഗതികേട് രാഷ്ട്രത്തിന് വേറെ വരാനില്ല.

    ReplyDelete
  3. ജനാധിപത്യത്തെ വര്‍ഗിയത വിഴുങ്ങുമ്പോള്‍ ഇതര വര്‍ഗ്ഗങ്ങളെല്ലാം പട്ടിത്തീട്ടങ്ങളായി മാറുന്നു.മതേതരത്വത്തിന്‍റെ പാരമ്പര്യ വാദികള്‍ കയ്യിട്ടു വാരലും കട്ടുമുടിക്കലുമായി ഒതുങ്ങിക്കുടുമ്പോള്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകുന്നു..

    ReplyDelete
  4. ജനാധിപത്യത്തെ വര്‍ഗിയത വിഴുങ്ങുമ്പോള്‍ ഇതര വര്‍ഗ്ഗങ്ങളെല്ലാം പട്ടിത്തീട്ടങ്ങളായി മാറുന്നു.മതേതരത്വത്തിന്‍റെ പാരമ്പര്യ വാദികള്‍ കയ്യിട്ടു വാരലും കട്ടുമുടിക്കലുമായി ഒതുങ്ങിക്കുടുമ്പോള്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകുന്നു..

    വാസ്തവത്തില്‍ നമുക്ക് തെരഞ്ഞെടുക്കാന്‍ നല്ലതൊന്നില്ല. അതാണ് കാതലായ പ്രശ്നം!

    ReplyDelete
  5. അജിത്തേട്ടൻ അവസാനം പറഞ്ഞതിനോട് യോജിക്കുന്നു

    ReplyDelete
  6. ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്"..
    ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ
    തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ അഴിമതി
    ഭരണത്തിനു മറുപടി വര്‍ഗീയ മുന്നണിയല്ല, നമുക്ക് വേണ്ടത് ജനപക്ഷത്തു
    നില്ല്ക്കുന്ന അഴിമതി രഹിത മതേതര ഭരണകൂടമാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ ബിജെപി ഇതര മുന്നണി ..!

    ReplyDelete

Related Posts Plugin for WordPress, Blogger...